Pages

Thursday, November 21, 2013

തുറന്ന കുമ്പസാരം - കത്ത്

പ്രിത്വി,

മകനെ പ്രിത്വി, ഈ കത്തു നിന്‍റെ കൈയില്‍ എത്തുന്നതിനു മുന്ന് എന്‍റെ മരണവാര്‍ത്ത നിന്‍റെ കാതുകളില്‍ എത്തിയിട്ടുണ്ടാകും, മരിക്കുന്നതിനുമുന്‍പ്‌ അച്ഛനു നിന്നോട് എല്ലാം തുറന്നു പറയണം, ഞങ്ങള്‍ നിന്നില്‍ നിന്നും ഒരു രഹസ്യം മറച്ചു വച്ചു. നിന്‍റെ ജന്മരഹസ്യം നീ അറിയണം. എനിക്ക് ഒരിക്കലും പിതാവാകാന്‍ കഴിയില്ല,  സമൂഹത്തിന് മുന്നില്‍ എനിക്ക് ആണിന്‍റെ രൂപം ആണെങ്കിലും 30 വര്‍ഷങ്ങള്‍ക്കു മുന്ന് വരെ ഞാന്‍ സ്ത്രീ ആയിരുന്നു

നിന്‍റെ അമ്മ, എന്‍റെ സാവിത്രി ഞങ്ങള്‍ ഡിഗ്രീ ഒരുമിച്ചായിരുന്നു, ഞങ്ങളുടെ ജീവിതത്തിലെ വസന്തകാലം ആയിരുന്നു ആ കലാലയ ജീവിതം, ഒരേ ഹോസ്റ്റല്‍ മുറിയില്‍ ഒരുമിച്ചു, തിന്നുന്നതും ഉറങ്ങുന്നതും ഒരുമിച്ചു, ഞങ്ങള്‍ക്ക് പിരിയാന്‍ വിഷമം കാരണം പിന്നെയും ആ കോളേജില്‍ ഡിഗ്രീക്കു ചേര്‍ന്നു, 6 വര്ഷം ഞങ്ങള്‍ ഒരുമിച്ചു ജീവിച്ചു ഒരേ മുറിയില്‍ ഒരിക്കല്‍ പോലും വഴക്കുകൂടിയിട്ടില്ല. വീട്ടില്‍ വിവാഹാലോചന ശക്തമായപ്പോള്‍, ഞാന്‍ പറഞ്ഞു എനിക്ക് സാവിത്രിയോടൊപ്പം  ജീവിച്ചാല്‍ മതി, അവള്‍ക്കും അങ്ങനെ തന്നെ പിരിയാന്‍ വയ്യ.  സ്തീകള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത്‌ എല്ലാവര്ക്കും  അംഗീകരിക്കാന്‍ വിഷമം ആയിരുന്നു. ഒരു ദിവസം ഞങ്ങള്‍ വീടുവിട്ടു ഇറങ്ങി.
ഒരു ആണ്‍തുണ ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ് എന്നു മനസിലാക്കിയപ്പോള്‍ ഞാന്‍ എന്‍റെ സ്ത്രീരൂപം ഉപേക്ഷിച്ചു. ഞാന്‍ ഒരു ആണായി, ശാസ്ത്രം എന്നെ ആണാക്കി മാറ്റി. ഞങ്ങള്‍ വിവാഹം കഴിച്ചു മറ്റുള്ളവരെ പോലെ ഭാര്യഭര്‍ത്താക്കന്‍മാരായി  സമൂഹത്തില്‍ ജീവിച്ചു ആരും ഞങ്ങളെ തിരിച്ചറിഞ്ഞില്ല. ഒരു അമ്മയാവാന്‍ സാവി കുറെ ആശിച്ചു പക്ഷെ എനിക്ക് അച്ഛനാകാന്‍ കഴിവില്ല എന്ന് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. ഞങ്ങള്‍ വീണ്ടും ശാസ്ത്രത്തിന്‍റെ സഹായം തേടി artificial insemination മറ്റൊരാളുടെ ബീജം നിന്‍റെ അമ്മയില്‍ നിക്ഷേപിച്ചു. നിന്‍റെ അമ്മ പ്രസവിച്ചു ഈ ലോകം ഞങ്ങള്‍ക്കു നേരെ നേടിയ ഓരോ വെല്ലുവിളിയും ഞങ്ങള്‍ ചാടി കടന്നു.
പക്ഷേ ഞങ്ങളുടെ കാലുകള്‍ ഇടറിയത്, കാലം  ഞങ്ങള്‍ക്കുവേണ്ടി കരുതിവച്ച കാന്‍സര്‍ എന്ന മഹാമേരു മുന്നിലായിരുന്നു. നിന്‍റെ അമ്മ മരിക്കുന്നതിനു മുന്‍പ് എന്നോട് പറഞ്ഞത് നിന്നെ എല്ലാം അറിയിക്കണം. നീ എപ്പോള്‍ വലുതായി നിനക്കു  ഭാര്യയായി, കുട്ടികളായി . എല്ലാം മനസിലാക്കുന്ന പ്രായം ആയി.
മോക്ഷം തേടി നിന്‍റെ അമ്മയുടെ ചിതാഭസ്മവും എന്‍റെ ശരിരവും ഈ ഗംഗാനദിയിലേക്കു സമര്‍പ്പിക്കുന്നു

എന്ന്

ചാരുലത

No comments:

Post a Comment