ഹലോ ഇവിടെ ഈ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുടെ വീടേതാണ്..........? ചെവി കേട്ടൂടെ ...എടോ ഈ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുടെ വീടേതാണെന്ന്......?
രണ്ടു പരിപ്പ് വടയും
ഹിറ്റ്ലര്‍ സിനിമയിലെ സത്യപാലനെ ആരും മറക്കില്ല
തിരശ്ശീലയില്‍ നിന്ന് മറഞ്ഞ് അഭ്രപാളികളിലെവിടെയോ മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഈ ഡയലോഗ് എതു മലയാളി സിനിമ പ്രേക്ഷകന്റെയും മനസ്സില്‍ എല്ലാക്കാലത്തും ചിരിയുടെ മാലപ്പടക്കം തീര്‍ക്കാനായി ഉണ്ടാകും
തിരശ്ശീലയില്‍ നിന്ന് മറഞ്ഞ് അഭ്രപാളികളിലെവിടെയോ മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഈ ഡയലോഗ് എതു മലയാളി സിനിമ പ്രേക്ഷകന്റെയും മനസ്സില്‍ എല്ലാക്കാലത്തും ചിരിയുടെ മാലപ്പടക്കം തീര്‍ക്കാനായി ഉണ്ടാകും
കൊച്ചിൻ കലാഭവൻ മിമിക്രി രംഗത്ത് നിന്നും വെള്ളിത്തിരയിലേക്ക് കടന്നു വന്ന നക്ഷത്രം. ഒരു കാലഘട്ടത്തില്‍ മലയാളി സിനിമ പ്രേഷകരെ തന്‍റേതായ അഭിനയശൈലികൊണ്ട് ചിരിപ്പിച്ച പ്രതിഭ.
ചെമ്മീനിലെ പരീകുട്ടിയെ അവതാരിപ്പിച്ചുകൊണ്ടായിരുന്നു മിമിക്രിയിലേക്ക് കടന്നുവന്നത്.എ ബക്കര്‍ സംവിധാനം ചെയ്ത ചാപ്പയായിരുന്നു ആദ്യ ചിത്രം. പിന്നെ ഒരുപിടി ചിത്രങ്ങള്‍
സയാമീസ് ഇരട്ടകള്‍, മിമിക്സ് പരേഡ്, ഹിറ്റ്ലര്‍, കാബൂളിവാല, കാസര്‍ഗോഡ് കാദര്‍ഭായി, ആലഞ്ചേരി തമ്പ്രാക്കള്‍, എഴുന്നള്ളത്ത്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത അങ്ങനെ
മലയാള സിനിമ പലപ്പോഴും സൈനുദ്ദീന്‍ എന്ന കലാകാരനെ അംഗീകരിക്കുവാന്‍ മറന്നിട്ടുണ്ട് എന്നു തോന്നിയിട്ടുണ്ട്. പല വേദികളിലും അദ്ദേഹത്തെ സുഹൃത്തുക്കള്‍ സ്മരിക്കാറുണ്ട് ഒരു ഓര്‍മ്മപെടുത്തല്‍ പോലെ. പകരംവയ്ക്കാനില്ലാത്ത ആ നക്ഷത്രം മലയാളസിനിമയോട് വിട പറഞ്ഞിട്ട് 15 വര്‍ഷം തികയുന്നു.
ആദ്ദേഹത്തിന്റെ മകന്‍ സിനില്‍ സൈനുദ്ദീൻ ഇപ്പോള്‍ മിമിക്രികലാവേദികളില്‍ സജീവമാണ്. വാപ്പയെപോലെ അല്ലെങ്കില്‍ അതിനുമുകളില്‍ എത്തിച്ചേരാന്‍ അദ്ദേഹത്തിനു കഴിയട്ടെ എന്നു ആശംസിക്കുന്നു.
ചെമ്മീനിലെ പരീകുട്ടിയെ അവതാരിപ്പിച്ചുകൊണ്ടായിരുന്നു മിമിക്രിയിലേക്ക് കടന്നുവന്നത്.എ ബക്കര്‍ സംവിധാനം ചെയ്ത ചാപ്പയായിരുന്നു ആദ്യ ചിത്രം. പിന്നെ ഒരുപിടി ചിത്രങ്ങള്‍
സയാമീസ് ഇരട്ടകള്‍, മിമിക്സ് പരേഡ്, ഹിറ്റ്ലര്‍, കാബൂളിവാല, കാസര്‍ഗോഡ് കാദര്‍ഭായി, ആലഞ്ചേരി തമ്പ്രാക്കള്‍, എഴുന്നള്ളത്ത്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത അങ്ങനെ
മലയാള സിനിമ പലപ്പോഴും സൈനുദ്ദീന്‍ എന്ന കലാകാരനെ അംഗീകരിക്കുവാന്‍ മറന്നിട്ടുണ്ട് എന്നു തോന്നിയിട്ടുണ്ട്. പല വേദികളിലും അദ്ദേഹത്തെ സുഹൃത്തുക്കള്‍ സ്മരിക്കാറുണ്ട് ഒരു ഓര്‍മ്മപെടുത്തല്‍ പോലെ. പകരംവയ്ക്കാനില്ലാത്ത ആ നക്ഷത്രം മലയാളസിനിമയോട് വിട പറഞ്ഞിട്ട് 15 വര്‍ഷം തികയുന്നു.
ആദ്ദേഹത്തിന്റെ മകന്‍ സിനില്‍ സൈനുദ്ദീൻ ഇപ്പോള്‍ മിമിക്രികലാവേദികളില്‍ സജീവമാണ്. വാപ്പയെപോലെ അല്ലെങ്കില്‍ അതിനുമുകളില്‍ എത്തിച്ചേരാന്‍ അദ്ദേഹത്തിനു കഴിയട്ടെ എന്നു ആശംസിക്കുന്നു.
അരങ്ങൊഴിഞ്ഞ അനശ്വരകലാകാരന്മാര്‍ -സൈനുദ്ദീൻ .... മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരുപിടി കഥാപത്രങ്ങളെ സമ്മാനിച്ച കലാകാരന്മരിലെക്ക് ഒരു തിരിഞ്ഞുനോട്ടം. പ്രോത്സാഹിപ്പിക്കുക
No comments:
Post a Comment